ഇവിടെ
ബോംബുകള്‍ ചിരിക്കാറുണ്ട്
വെടിയുണ്ടകള്‍ കഥ പറയാറുണ്ട്
കാറ്റിനു
ചോരയുടെ മണമാണ്
ആകാശത്തിനു
പേടിപ്പെടുത്തുന്ന രൂപമാണ്
ഇവിടെ
ഇലകള്‍ അനന്ങാറില്ല
കിളികള്‍ പറക്കാറില്ല
മരവിപ്പ്
മനസിനും ശരീരത്തിനും
ചൂടുപകരാന്‍,
കാത്തിരിക്കുന്ന പ്രണയിനിയുടെ
ഓര്‍മ്മകള്‍ മാത്രം
മുഷിഞ്ഞ അടിവസ്ത്രതിനടിയില്‍
വിജ്രിംഭിച്ച ലിംഗം വിറങ്ങലിക്കുന്നു
കൂട്ടുകാരാ
നമിക്കുന്നു
നാടുകാക്കുന്ന ത്യാഗത്തെ.
2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച
2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച
ദാഹം
ചോര്‍ന്നൊലിക്കുന്ന നിന്റെ
ഹൃദയത്തില്‍ നിന്നും
വെറുപ്പോടെയെങ്കിലും
ഒരു തുള്ളി
എനിക്കും തരിക
പ്രണയിനീ
എനിക്ക് നിന്നെ ദാഹിക്കുന്നു
ഹൃദയത്തില്‍ നിന്നും
വെറുപ്പോടെയെങ്കിലും
ഒരു തുള്ളി
എനിക്കും തരിക
പ്രണയിനീ
എനിക്ക് നിന്നെ ദാഹിക്കുന്നു
ഒരു ശവത്തിന്റെ കഥ
ചീഞ്ഞളിഞ്ഞു നാറ്റം വരുന്നുണ്ട്, മൂക്കില്‍ നിന്നും വായില്‍ നിന്നും പുഴുക്കള്‍ നുരയ്ക്കുന്നുണ്ട്, എന്നിട്ടും മരിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ശവം സമ്മതിച്ചില്ല....
പളുങ്ക് പാത്രം പോലെ സൂക്ഷിച്ച ജീവിതം കൈവിട്ടു പോയി എന്ന് സമ്മതിക്കാനുള്ള ബുദ്ധിമുട്ടായിരിക്കാം. വെയിലും മഴയും ഏല്‍ക്കാതെ, കാറ്റിനും കടലിനും കൊടുക്കാതെ സൂക്ഷിച്ചതായിരുന്നു.
ഓര്‍മ്മകള്‍ മുരിപ്പെടുതലുകള്‍ ആകുന്നു, വൃത്തികെട്ട വേദനയും. എന്നില്‍ നിന്നും എന്റെ ജീവിതം തട്ടിപ്പരിചെടുത്ത കാലത്തിനോടുള്ള കലി അടങ്ങുന്നില്ല.
പക.
ആദ്യം സ്വപ്നം കാണിച്ചു സന്തോഷിപ്പിച്ചു, വരാനുള്ളതോര്‍ത്തു ആഹ്ലാദിച്ചു. പിന്നീടാണു മനസ്സിലായത് സ്വപ്‌നങ്ങള്‍ കണ്ടു സന്തോഷിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ്. ആഗ്രഹിക്കാന്‍ ഉള്ളതല്ല. വൈകിപ്പോയിരുന്നു, ഏറെ.
മരിചെങ്കിലെന്താ ഇനി ശവമായിട്ടു ജീവിക്കും...
പളുങ്ക് പാത്രം പോലെ സൂക്ഷിച്ച ജീവിതം കൈവിട്ടു പോയി എന്ന് സമ്മതിക്കാനുള്ള ബുദ്ധിമുട്ടായിരിക്കാം. വെയിലും മഴയും ഏല്‍ക്കാതെ, കാറ്റിനും കടലിനും കൊടുക്കാതെ സൂക്ഷിച്ചതായിരുന്നു.
ഓര്‍മ്മകള്‍ മുരിപ്പെടുതലുകള്‍ ആകുന്നു, വൃത്തികെട്ട വേദനയും. എന്നില്‍ നിന്നും എന്റെ ജീവിതം തട്ടിപ്പരിചെടുത്ത കാലത്തിനോടുള്ള കലി അടങ്ങുന്നില്ല.
പക.
ആദ്യം സ്വപ്നം കാണിച്ചു സന്തോഷിപ്പിച്ചു, വരാനുള്ളതോര്‍ത്തു ആഹ്ലാദിച്ചു. പിന്നീടാണു മനസ്സിലായത് സ്വപ്‌നങ്ങള്‍ കണ്ടു സന്തോഷിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവയാണ്. ആഗ്രഹിക്കാന്‍ ഉള്ളതല്ല. വൈകിപ്പോയിരുന്നു, ഏറെ.
മരിചെങ്കിലെന്താ ഇനി ശവമായിട്ടു ജീവിക്കും...
മെഴുകുതിരി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


