2009 നവംബർ 24, ചൊവ്വാഴ്ച

പറിച്ചു നടല്‍



തീവണ്ടി നീങ്ങിത്തുടങ്ങി. റെയില്‍വേ സ്റ്റേഷനിലെ ബള്‍ബുകള്‍ , തണുപ്പിന്‍റെ കുപ്പായമിട്ട രാത്രിക്ക് ചൂടുപകരാനെന്നോണം തെളിഞ്ഞു കത്തുന്നുണ്ട്. വാതിലില്‍ കൂടെ പുറത്തോട്ടു നോക്കുമ്പോള്‍ വളഞ്ഞു വരുന്ന തീവണ്ടിക്കു നല്ല ഭംഗി. ആകെ വല്ലാത്ത ഒരു അവസ്ഥ, ആശയക്കുഴപ്പം. തിരിച്ചു ഇറങ്ങിയാലോ എന്ന് പോലും ആലോചിച്ചു ഒരു നിമിഷം. മരവിച്ച മനസ്സിനെ വേറെയും എന്തൊക്കെയോ പറഞ്ഞു ഞാന്‍ അടക്കി നിര്ത്തി. വേരുറപ്പിച്ചു വരുന്ന മണ്ണില്‍ നിന്നും പറിച്ചു നടുമ്പോള്‍ ഏതൊരു ചെടിക്കും ഉണ്ടാവുന്ന വേദന. അത് പറഞ്ഞു ഫലിപ്പിക്കാന്‍ മാത്രം ഉള്ള സാഹിത്യം ഒന്നും എന്‍റെ കയ്യില്‍ ഇല്ല.

പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട്, എനിക്ക് വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അറിയില്ലേ?യാത്രയാക്കാന്‍ വന്ന കൂട്ടുകാരനോട് വിട പറയാതെ വണ്ടി കയറിയവനാണ് ഞാന്‍. കഷ്ടം. പ്രിയസുഹൃതിന്റ്റെ മുഖത്ത് നോക്കിയാല്‍ ഞാന്‍ വീണ്ടും തളര്‍ന്നു പോകും. ഇരുമ്പ് കവച്ചതിനുള്ളിലൂടെയും തണുപ്പ് അരിച്ചരിച്ചു ഇറങ്ങുന്നുണ്ട്.എന്തൊക്കെയോ ആലോചിച്ചു കുറെ നേരം കിടന്നു. പിന്നെപ്പോഴോ ഉറങ്ങിപ്പോയി.

നാടു. സ്വന്തമെന്നു എല്ലാവരും പറയുന്ന നാട്. വേഗത കൂടുതലാണ് ഇവിടെ എല്ലാത്തിനും.. എല്ലാവര്ക്കും തിരക്ക്. ഉന്തിയും തള്ളിയും എല്ലാവരും ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. പ്രത്യേകിച്ച് യാതൊരു ലക്ശ്യവുമില്ലാതവനെപ്പൊലെ അവസാനം ഞാനും പുറത്തിറങ്ങി.

പുതിയ നിറം, പുതിയ മണം, എല്ലാം പുതിയതാണ്.
എന്തെന്നില്ലാത്ത ഒരു പേടി. പൂരപ്പറമ്പില്‍ വെച്ചു അമ്മയുടെ കൈ വിട്ടു ആള്‍ക്കൂട്ടത്തില്‍ പെട്ട് പോയ കുട്ടിയുടെ മാനസിക അവസ്ഥയായിരുന്നു എനിക്ക്. എങ്ങോട്ട് പോകണം എന്നോ, എന്ത് ചെയ്യണം എന്നോ അറിയാത്ത ഒരു നിര്‍വികാരമായ അവസ്ഥ.

അനാഥത്വം, സുരക്ഷിതത്വ ബോധം ഇല്ലായ്മ??!! എന്താണ്? എങ്ങനെയാണ് ഞാന്‍ എന്‍റെ വികാരങ്ങളെ ഈ കടലാസ്സില്‍ നിറക്കേണ്ടത്? ഒറ്റപ്പെടലിന്‍റെ വേദന ഇത്രയ്ക്കും നീറ്റല്‍ ഉലതാനെന്നു എനിക്കിപ്പോഴാനു മനസിലായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ