അവന്റെ വേഷം വളരെ മുഷിഞ്ഞതായിരുന്നു, പതിഞ്ഞ നടത്തവും. ദാരിദ്ര്യത്തിന്റെ തിരമാലകൾ അവന്റെ തീരത്ത് യാതൊരു പഞ്ഞവുമില്ലതെ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. നിര്ഭാഗ്യങ്ങളുടെ കാർമേഘങ്ങൾ കനല്മഴ പെയ്യിച്ചു. ഒറ്റപ്പെടലിന്റെ വെള്ളപ്പൊക്കം.
ഗഹനമായ ചിന്തകളുടെ അതിശക്തമായ അടിയൊഴുക്ക് പലപ്പോഴും അവന്റെ നില തെറ്റിച്ചു. കാലം തെറ്റി പെയ്ത ഒരു മഴ പോലെ, അവന്റെ മനസ്സിലേക്ക് കുത്തിയൊലിച്ചു വന്ന ഏതോ ചിന്തകൾ അവനിൽ പ്രകടമായ മാറ്റങ്ങൾ വരുത്തി.
സ്വയം നിര്മ്മിച്ച ഒരു തടവരയ്ക്കുള്ളിൽ അവൻ, അവനെ തന്നെ അടിമയാക്കി വെച്ചു. ജയിക്കാൻ പറ്റാതെ വരുമ്പോൾ അവൻ സ്വയം പീഡിപ്പിച്ചു. അതിൽ സന്തോഷം കണ്ടെത്തി. മെല്ലെ അത് വല്ലാത്ത ഒരു ഹരമായി മാറി. ഇരയും വേട്ടക്കാരനും ഒരാള് തന്നെ ആകുമ്പോൾ വേട്ട ഒരു തരം ലഹരി ആയി മാറും എന്നാണ് അവന്റെ ഭാഷ്യം.
ജയവും തോൽവിയും എന്നത് വെറും ആപേക്ഷികം ആണെന്നറിയാമായിട്ടും പലപ്പോഴും അവന്റെ മനസ്സ് ഒന്ന് ജയിക്കാൻ വേണ്ടി വെമ്പി. പക്ഷെ ദുഷിച്ച യാഥാര്ത്യങ്ങൾ എന്നിട്ടുമവനെ തോല്പിച്ചുകൊണ്ടേയിരുന്നു. തോൽവികൾ ഒരു പാഴ്ജീവിതത്തിന്റെ അനിവാര്യത ആയി മാറിയപ്പോൾ അവൻ ഇപ്പോൾ അതിലാണ് സന്തോഷം കണ്ടെത്തുന്നത്..
ഗഹനമായ ചിന്തകളുടെ അതിശക്തമായ അടിയൊഴുക്ക് പലപ്പോഴും അവന്റെ നില തെറ്റിച്ചു. കാലം തെറ്റി പെയ്ത ഒരു മഴ പോലെ, അവന്റെ മനസ്സിലേക്ക് കുത്തിയൊലിച്ചു വന്ന ഏതോ ചിന്തകൾ അവനിൽ പ്രകടമായ മാറ്റങ്ങൾ വരുത്തി.
സ്വയം നിര്മ്മിച്ച ഒരു തടവരയ്ക്കുള്ളിൽ അവൻ, അവനെ തന്നെ അടിമയാക്കി വെച്ചു. ജയിക്കാൻ പറ്റാതെ വരുമ്പോൾ അവൻ സ്വയം പീഡിപ്പിച്ചു. അതിൽ സന്തോഷം കണ്ടെത്തി. മെല്ലെ അത് വല്ലാത്ത ഒരു ഹരമായി മാറി. ഇരയും വേട്ടക്കാരനും ഒരാള് തന്നെ ആകുമ്പോൾ വേട്ട ഒരു തരം ലഹരി ആയി മാറും എന്നാണ് അവന്റെ ഭാഷ്യം.
ജയവും തോൽവിയും എന്നത് വെറും ആപേക്ഷികം ആണെന്നറിയാമായിട്ടും പലപ്പോഴും അവന്റെ മനസ്സ് ഒന്ന് ജയിക്കാൻ വേണ്ടി വെമ്പി. പക്ഷെ ദുഷിച്ച യാഥാര്ത്യങ്ങൾ എന്നിട്ടുമവനെ തോല്പിച്ചുകൊണ്ടേയിരുന്നു. തോൽവികൾ ഒരു പാഴ്ജീവിതത്തിന്റെ അനിവാര്യത ആയി മാറിയപ്പോൾ അവൻ ഇപ്പോൾ അതിലാണ് സന്തോഷം കണ്ടെത്തുന്നത്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ